ഡബ്ലിൻ : മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലമുണ്ടായ ഉയർന്ന ഇന്ധന വിലയിൽ ഇടപെടാൻ സർക്കാർ മടിക്കുന്നു എന്ന് താവോയിസച്ച് മൈക്കൽ മാർട്ടിൻ . ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം മൂലമുണ്ടായ കുതിച്ചുയരുന്ന ഇന്ധന വിലയിൽ ഇടപെടണോ എന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ വിലകൾ ഉയർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, രണ്ടാഴ്ച മുമ്പ് ഇറാനിൽ ബോംബാക്രമണം നടന്നതിനു ശേഷം 500 ലിറ്ററിന് വില ഇരട്ടിയായി എന്നും മൈക്കൽ മാർട്ടിൻ പറഞ്ഞു. ഫിലാഡൽഫിയയിലെ സ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ഭാഗമായി നാല് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശന വേളയിലാണ് മൈക്കൽ മാർട്ടിൻ . വില്ലനോവ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ, അമേരിക്കയുമായുള്ള അയർലൻഡിന്റെ ബന്ധം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎസിലെ വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ അഞ്ചാമത്തെ വലിയ സ്രോതസ്സാണ് അയർലൻഡ്, ഐറിഷ് കമ്പനികളുടെ നിക്ഷേപം 390 ബില്യൺ ഡോളറാണെന്നും അദ്ദേഹം പറഞ്ഞു.
“സാമ്പത്തിക നേട്ടങ്ങൾ ഇരുവശത്തേക്കും ഒഴുകുന്നു, അറ്റ്ലാന്റിക്കിന്റെ ഇരുവശത്തുമുള്ള ധാരാളം ആളുകൾക്ക് സമൃദ്ധിയും തൊഴിലവസരങ്ങളും ഉണ്ടാകുന്നു” എന്നും അദ്ദേഹം പറഞ്ഞു.

