- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ
- ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
- ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസ് ; അന്വേഷണം പുരോഗമിക്കുന്നു
- പെരുമഴയും കൊടുങ്കാറ്റുമുണ്ടാകും ; വരുന്നത് 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ
- വർഷങ്ങൾ നീണ്ട നിയമപോരാട്ടം : ആപ്പിള്‍ അയര്‍ലൻഡിൽ അടച്ച നികുതി 17.1 ബില്യണ്‍ ഡോളർ
- ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും ; വിജയുമായി കൂടിക്കാഴ്ച്ച ഉടൻ
- ഭരണം മാറിയത് അറിയാത്ത ചില പൊലീസുകാർ ഇപ്പോഴുമുണ്ട് ; ഐ പി ബിനുവിന്റെ ഓണാഘോഷത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
ലേഖകന്‍: Anu Nair
ന്യൂഡൽഹി : ഹിമാലയത്തിലെ യുദ്ധഭൂമികൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി സൈന്യം. കാർഗിൽ , സിയാച്ചിൻ, ഗ്ലേസിയർ, ഗാൽ വാൻ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ അനുവദിക്കാനാണ് തീരുമാനം. കാർഗിൽ, സിയാച്ചിൻ ഗ്ലേസിയർ, ഗാൽവാൻ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ അനുവദിക്കാൻ തീരുമാനിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പൂനെ സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കായി സാഹസിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കും . ഇതിനായി ടൂർ ഓപ്പറേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകും . ഇന്ത്യയുടെ യുദ്ധഭൂമികൾ കാണാൻ അവസരം ഒരുക്കും . ജമ്മു കശ്മീരിൽ വിനോദത്തിന് അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു കാലങ്ങളായി അതിർത്തി പ്രദേശങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ഈ ക്രമത്തിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 48 മേഖലകൾ കണ്ടെത്തി.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
പത്തനംതിട്ട : നാട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബി എസ് എൻ എൽ സിം കാർഡ് പ്രത്യേക റീചാർജ് ചെയ്ത് യു എ ഇ യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു.വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്ട്ര സിം കാർഡിലേക്ക് മാറേണ്ടി വരുന്ന സ്ഥിതിയാണ് ഇതോടെ ഒഴിവായത് . 90 ദിവസത്തേക്ക് 167 രൂപ രൂപയും, 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം ഇന്റർനാഷണലായി മാറും.പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. മലയാളികൾ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യു എ ഇ യ്ക്ക് പരിഗണന ലഭിച്ചത് . ഭാവിയിൽ മറ്റ് രാജ്യങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും .
ചെന്നൈ : തമിഴ്നാട്ടിലെ കുംഭകോണത്തെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950-നും 1967-നുമിടയിൽ മോഷണം പോയ വിഗ്രഹങ്ങൾ തിരിച്ചു പിടിക്കാൻ തമിഴ്നാട് പൊലീസ് . 1957-ൽ മോഷണം പോയ കോടികൾ വിലയുള്ള തിരുമങ്കൈ ആഴ്വാർ വെങ്കല വിഗ്രഹം ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിൽ കണ്ടെത്തിയിരുന്നു. കാണാതായ മറ്റ് മൂന്ന് വിഗ്രഹങ്ങൾ അമേരിക്കയിലാണ് .എല്ലാം ഉടൻ തിരികെ എത്തിച്ച് ക്ഷേത്രത്തിൽ ആരാധനയ്ക്ക് സൗകര്യം ഒരുക്കും.വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും , ക്ഷേത്രത്തിലുള്ളത് വ്യാജമായിനിർമ്മിച്ചവയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2020-ലാണ് ഇതിൽ തമിഴ്നാട് പൊലീസ് കേസെടുത്തത് മോഷണം സംബന്ധിച്ച തെളിവുകൾ സർവകലാശാലയ്ക്ക് പൊലീസ് കൈമാറിയിരുന്നു. തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദഗ്ധസംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് പ്രതിമ ഇന്ത്യക്ക് വിട്ടുനൽകാനുള്ള അപ്പീൽ അംഗീകരിച്ചത്. ഒരു മാസത്തിനകം വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും.
ധാക്ക : ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗ്ലാദേശ്. അറസ്റ്റിലായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉൾപ്പെടെ ഇസ്‌കോണിന്റെ 17 നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിന്റേതാണ് ഉത്തരവ് . ഇവരുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും റദ്ദ് ചെയ്യാൻ വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് നിർദേശം നൽകി. മാത്രമല്ല ഈ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും , ഇസ്കോണിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കാനും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് തീരുമാനിച്ചു. ഇസ്കോണിനെ നിരോധിക്കണമെന്ന ഹർജി ബംഗ്ലാദേശ് കോടതി തള്ളിയതിന് പിന്നാലെയാണ് സാമ്പത്തിക മരവിപ്പ്. ദിവസങ്ങൾക്ക് മുൻപാണ് ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്‌കോൺ സന്യാസിയുമായ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തത് . .രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ബിഎൻപി നേതാവ് ഫിറോസ് ഖാനാണ് ഇദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തത്.…
29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സംഗീതജ്ഞൻ എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ് . സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇക്കാര്യം പുറത്ത് വിട്ടത് .ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്നും വന്ദന ഷാ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വന്ദന ഷാ .വിക്കി ലാൽ വാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയായിരുന്നു വന്ദനയുടെ ഈ തുറന്ന് പറച്ചിൽ. ‘ റഹ്മാനും, സൈറയും തമ്മിൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല . ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത് . നീണ്ട കാലത്തെ ദാമ്പത്യമായിരുന്നു ഇവരുടേത് . ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനമെടുത്തത് . അവരുടേ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമായതാണ്. എന്നാൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഇപ്പോഴും ഞാൻ പറയുന്നില്ല ‘ -വന്ദന ഷാ പറഞ്ഞു. 1995 ലായിരുന്നു എ ആർ റഹ്മാൻ –…
വത്തിക്കാൻ സിറ്റി: ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഗുരു രചിച്ച ‘ദൈവദശകം’ പ്രാർത്ഥനസമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. കൊച്ചി വൈപ്പിൻ ഇളങ്കുന്നപ്പുഴ സ്വദേശി സിസ്റ്റർ ആശ ജോർജാണ് ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴി മാറ്റിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ അഭിസംബോധന. വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. നാളെ നടക്കുന്ന ലോകമതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് 15 രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് വത്തിക്കാനിൽ സമ്മേളനം നടത്തുന്നത്.ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാകും സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ. അദ്ദേഹം തയ്യാറാക്കിയ ‘സർവമത സമ്മേളനം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷയും ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും.
ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി . നാളെ ഉച്ചയോടെ കാരയ്ക്കലിനും ,മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് സൂചന . ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലും ,പുതുച്ചേരിയിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് . സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി രണ്ടായിരത്തി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും നവംബർ 30ന് ഉച്ചയ്ക്ക് ശേഷം പൊതുഗതാഗതം നിർത്തിവെക്കും 90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയും റദ്ദാക്കി. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട്…
മുംബൈ ; ഏകദിനമത്സരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി കളത്തിലിറങ്ങുക പുത്തൻ ജേഴ്സിയണിഞ്ഞ് . മുംബൈയിൽ നടന്ന ചടങ്ങിൽ നിയുക്ത ഐ സി സി ചെയർമാനും, ബിസിസിഐ സെക്രട്ടറിയും വനിതാ ടീം ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്നാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്, മുൻപുള്ള ജേഴ്സിയിലെ പ്രധാന നിറമായ ആകാശ നീല നിലനിർത്തിയിട്ടുണ്ട്.എന്നാൽ തോളത്ത് ത്രിവർണം കൂടി വരുന്നത് കൊണ്ട് കൂടുതൽ ആകർഷകമാകുന്നുണ്ട്. അതിനു പുറത്താണ് അപ്പാരല്‍ സ്‌പോണ്‍സേഴ്‌സായ അഡിഡാസിന്റെ സിഗ്നേച്ചറായ മൂന്ന് വെള്ളവരകള്‍ വരുന്നത്. വനിതാ ക്രിക്കറ്റ് ടീമാണ് ജേഴ്‌സി അണിഞ്ഞു ആദ്യം കളത്തിൽ എത്തുക. ഡിസംബർ 22 ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് ഏകദിന പരമ്പരയിലാണ് വനിതാ ടീം പുതിയ ജേഴ്‌സി അണിഞ്ഞു വരുന്നത്.ഇതിനു മുൻപ് ഡിസംബർ അഞ്ചിനു ഓസ്ട്രേലിയയുമായി പരമ്പര ഉണ്ടെങ്കിലും നിലവിലെ ജേഴ്‌സി അണിഞ്ഞാകും എത്തുക. ഇന്ത്യൻ ജേഴ്സി പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. തോളിൽ നൽകിയിരിക്കുന്ന ത്രിവർണ്ണനിറങ്ങൾ മനോഹരമാണ്…
ബെംഗളൂരു ; ഇന്ദിരാ നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാൻ തയാറെന്ന് അറിയിച്ചു. ഇയാൾ ഉത്തരേന്ത്യയിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത് . ആരവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു. ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയി എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് അസമീസ് വ്ലോഗറായ കാമുകി മായയെ ആരവ് കൊലപ്പെടുത്തിയത്.ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലായിരുന്നു കൊലപാതകം. ഈ മാസം 26 നാണ് ആരവ് ബെംഗളൂരുവിൽ നിന്ന് രക്ഷപെട്ടത്. ആരവിന്റെ വീട്ടിൽ നിന്നും അന്വേഷണത്തിന് സഹായകമാകുന്ന തുമ്പുകളൊന്നും കിട്ടിയിരുന്നില്ല. മജസ്റ്റിക് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ആരവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടതായും പോലീസ് കണ്ടെത്തി.കേസിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ബംഗളുരു ഈസ്റ്റ് ഡിസിപി ഡി ദേവരാജ് പറഞ്ഞു.…
തിരുവനന്തപുരം : ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവർത്തിച്ച് പിതാവ് കെ സി ഉണ്ണി. അപകട സമയത്ത് ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് പിതാവ് വീണ്ടും രംഗത്തെത്തിയത് . ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് തന്നെയാണ് . അതിനു പിന്നിൽ ഡ്രൈവറായ അർജുൻ തന്നെയാണ് . നേരത്തെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുൻ .എടിഎം കവർച്ച ഉൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയാണ് അർജുൻ. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. ആര് ആരെ കൊല്ലുന്നു എന്നതല്ല , മറിച്ച് പണമുണ്ടാക്കുക എന്നതാണ് ഇവിടെ പ്രാധാന്യം.ബാലഭാസ്ക്കറിന്റെ മരണത്തിൽ നീതി ലഭിച്ചിട്ടില്ല.വെറും സംശയമല്ല, ഇത് ഉറപ്പാണ്. കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിബിഐ ചോദ്യം ചെയ്തുവെന്ന് പറയുന്നുണ്ട്. പക്ഷേ, റിപ്പോർട്ട് വായിച്ച് നോക്കിയാൽ മാത്രമേ അത് അറിയാനാകു. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും. ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
