- കിൽഡെയർ വാഹനാപകടം; പരിക്കേറ്റവർക്കായി സമാഹരിച്ചത് 7 ലക്ഷം യൂറോ
- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ
- ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
- ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസ് ; അന്വേഷണം പുരോഗമിക്കുന്നു
- പെരുമഴയും കൊടുങ്കാറ്റുമുണ്ടാകും ; വരുന്നത് 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ
- വർഷങ്ങൾ നീണ്ട നിയമപോരാട്ടം : ആപ്പിള്‍ അയര്‍ലൻഡിൽ അടച്ച നികുതി 17.1 ബില്യണ്‍ ഡോളർ
- ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും ; വിജയുമായി കൂടിക്കാഴ്ച്ച ഉടൻ
ലേഖകന്‍: Anu Nair
ആലപ്പുഴ : കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴ് പേർ സഞ്ചരിക്കേണ്ട കാറിൽ 11 പേരെ കുത്തിനിറച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നാണ് എംവിഡി പറയുന്നത്. പലരും മടിയിലിരുന്നാകാം യാത്ര ചെയ്തതെന്നാണ് സൂചന. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ എറണാകുളത്ത് നടക്കും. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ്…
തിരുവനന്തപുരം: സിപിഎം പുറത്താക്കിയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. മധുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചിരുന്നതിന് പിന്നാലെയാണിത്.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മധുവിനെ പുറത്താക്കാൻ തീരുമാനമായിരുന്നു. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി. ജോയ് അഭിപ്രായപ്പെട്ടു. മധുവിനെതിരെ ജോയി നിയമനടപടി സ്വീകരിക്കും. സിവിലായും ,ക്രിമിനലായും കേസ് നൽകും . ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകി. തന്നെ മധു പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു. പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധുവും നിലപാടറിയിച്ചതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയുണ്ടായത്.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണെന്നും അതിന് കൂട്ടു നിൽക്കാൻ തനിക്കാവില്ലെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
ആലപ്പുഴ : കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു.വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍്ഥികളെ പുറത്തെടുത്തത്.ടവേറ കാറില്‍ 10 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.ലക്ഷദ്വീപ് സ്വദേശികളും ചേര്‍ത്തല സ്വദേശികളും കണ്ണൂര്‍ സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍്ത്ഥികള്‍ സിനിമയ്ക്ക് പോവുകയായിരുന്നു എന്നാണ് വിവരം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് അപകടം . മഴ മൂലം കാര്‍ തെന്നി നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നിഗമനം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ന്യൂഡൽഹി : സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ നിയമനം മുൻപ് ഹൈക്കോതി റദ്ദാക്കിയിരുന്നു . ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. 2018ലെ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു എൻജിനീയറിംഗ് ബിരുദധാരിയായ ആർ. പ്രശാന്തിന് ആശ്രിത നിയമനം നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഒരു എംഎൽഎയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നൽകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ആവശ്യത്തിനുള്ള യോഗ്യതകൾ പ്രശാന്തിനുണ്ടെന്നും , അതിന്റെ അടിസ്ഥാനത്തിനാണ് നിയമനം നൽകിയതെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ ജനപ്രതിനിധിയുടെ മകൻ എന്നത് ആശ്രിത നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ച ഉത്തരവ് ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി…
ന്യൂഡൽഹി ; കേന്ദ്രമന്ത്രിമാർക്കൊപ്പം ‘ ദി സബർമതി റിപ്പോർട്ട് ‘ ചിത്രം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.പാർലമെന്റ് കോംപ്ലക്‌സ് ലൈബ്രറിയിൽ ആയിരുന്നു സിനിമ പ്രദർശനം . 2002 ഫെബ്രുവരി 27 ന് നടന്ന ഗോധ്ര കലാപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സബർമതി റിപ്പോർട്ട്. നരേന്ദ്രമോദിയ്ക്കൊപ്പം , ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ എന്നിവരും ചിത്രം കാണാനെത്തി. ഒപ്പം വിക്രാന്ത് മാസി, ഏക്താ കപൂർ, റിദ്ദി ഡോഗ്ര, സംവിധായകൻ ധീരജ് തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. ചിത്രം നിർമ്മിക്കാൻ എടുത്ത ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രദർശനത്തിന് ശേഷം മോദി കുറിച്ചു. ധീരജ് സർന സംവിധാനം ചെയ്ത ചിത്രം ഏക്താ കപൂർ, ശോഭകപൂർ, അമുൽ വി മോഹൻ , അൻഷുൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് .വിക്രാന്ത് മാസി, റിധി ദോഗ്ര, റാഷി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ‘ഇത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എനിക്ക് വളരെ…
മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാമെന്ന് വ്യാജപ്രചരണം നടത്തിയയാള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ സൈബര്‍ പോലീസാണ് കേസ് എടുത്തത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുഎസിൽ കഴിയുന്ന സയ്യിദ് ഷൂജയാണ് ഈ വീഡിയോയിലെന്ന് തിരിച്ചറിയുകയും ഇയാള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. ഇവിഎമ്മുകളെകുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായ, സയ്യിദ് ഷൂജയുമായി ബന്ധമുള്ളവരെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. 2019ലും സമാനകുറ്റത്തിന് ഡല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. സൗത്ത് മുംബൈയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോയിലെ അവകാശവാദങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
ധാക്ക: ഇന്ത്യയിലേക്ക് യാത്ര ചെയ്യാനെത്തിയ ഇസ്‌കോൺ അംഗങ്ങളെ ബംഗ്ലാദേശ് തടഞ്ഞതായി റിപ്പോർട്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടായിട്ടും അവ കൈവശമില്ലെന്ന് ആരോപിച്ച് 54 സന്യാസിമാർക്കാണ് ബംഗ്ലാദേശ് അതിർത്തി അധികൃതർ അനുമതി നിഷേധിച്ചത്. ഇവരുടെ യാത്രയ്ക്ക് പ്രത്യേക സർക്കാരിന്റെ അനുമതി ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് ഇമിഗ്രേഷൻ അധികൃതർ ചൂണ്ടിക്കാട്ടി. ബെനാപോൾ അതിർത്തിയിലെത്തിയവർ മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് അനുമതിയില്ലെന്ന് അറിഞ്ഞത്. ‘ ഞങ്ങൾ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചുമായി ആലോചിച്ചു , അവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികൃതരിൽ നിന്ന് നിർദേശം ലഭിച്ചു‘ – ബെനാപോൾ ഇമിഗ്രേഷൻ പോലീസിൻ്റെ ചുമതലയുള്ള ഓഫീസർ ഇംതിയാസ് അഹ്‌സനുൽ ക്വാദർ ഭൂയാൻ പറഞ്ഞു. “ഇന്ത്യയിൽ നടക്കുന്ന ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാനാണ് ഞങ്ങൾ വന്നത്, എന്നാൽ സർക്കാർ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു,” ഇസ്‌കോൺ അംഗം സൗരഭ് തപന്ദർ ചെളി പറഞ്ഞു. മുൻ ഇസ്‌കോൺ അംഗവുമായ ചിന്മോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്…
ലക്നൗ : ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് യുപി സർക്കാർ. പുതിയ ജില്ല ”മഹാ കുംഭ മേള ജില്ല” എന്നറിയപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. .ഭക്തർക്ക് മികച്ച സേവനം ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേളയുടെ സുഗമമായ നടത്തിപ്പിനായാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേള ഇപ്രാവശ്യം 2025 ജനുവരിയിലാണ് ആരംഭിക്കുക. മേളയുടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇന്ത്യയിലെ ഏറ്റവും മതസമ്മേളനമായ കുംഭമേളയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള തീർത്ഥാടകരും എത്താറുണ്ട് . ഇക്കുറി 30 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ റീഫിറ്റിനായി പ്രതിരോധ മന്ത്രാലയം കൊച്ചിന്‍ ഷിപ്‌യാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. 1,207 . 5 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ഐഎന്‍എസ് വിക്രമാദിത്യയില്‍ ഷോര്‍ട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് കരാര്‍. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് പദ്ധതി. കൊച്ചിന്‍ ഷിപ്‌യാര്‍ഡിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. അറ്റകുറ്റപ്പണികള്‍ക്കുള്ള ഹബ്ബായി കൊച്ചിന്‍ ഷിപ്‌യാര്‍ഡിനെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും ഇത്. അമ്പതോളം എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 3,500ലധികം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. ഇതിനു മുൻപ് 2018 ലാണ് വിക്രമാദിത്യയുടെ റീഫിറ്റ് കൊച്ചി കപ്പൽശാലയിൽ നടത്തിയത് . വാഹനങ്ങൾക്ക് സർവ്വിസ് പോലെയാന് കപ്പലുകൾക്ക് റീഫിറ്റ് , അഞ്ച് വർഷത്തിലൊരിക്കലാണ് ഇത് ചെയ്യുന്നത്. 2013 നവംബറിലാണ് ഐഎന്‍എസ് വിക്രമാദിത്യ നാവികസേനയുടെ ഭാഗമായത്. 284 മീറ്റര്‍ നീളവും 10 മീറ്റര്‍ ഡ്രാഫ്റ്റും ഉള്‍ക്കൊള്ളുന്നതാണ് ഐഎന്‍എസ് വിക്രമാദിത്യ. മിഗ്-29 ഫൈറ്റര്‍ ജെറ്റുകളും വിവിധ ഹെലികോപ്റ്ററുകളും വഹിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്.…
പത്തനംതിട്ട : ഇടുക്കി സത്രം-പുല്ലുമേട് കാനനപാതയിൽ നിയന്ത്രണമേർപ്പെടുത്തി. മൂടൽ മഞ്ഞും മഴയും ശക്തി പ്രാപിച്ചതോടെയാണ് പാത അടച്ചത് . ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. പമ്പയിലെത്താൻ കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് ക്രമീകരിച്ചിട്ടുണ്ട് സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. സത്രം – പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നൽകി. മഞ്ഞും മഴയും തുടരുന്ന സാഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്രം- പുല്ലുമേട് വഴി കടത്തിവിടുന്നത്. കാലാവസ്ഥ അനുകൂലമായാൽ നാളെ മുതൽ ഭക്തരെ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു. സീറോ പോയിൻറ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നത് . ശബരിമലയിൽ മഴ കനക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
