ന്യൂഡൽഹി : 2029 ന് മുമ്പ് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് നേതാവ് റാഷിദ് ആൽവി . മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ശ്രമമാണിതെന്ന് റാഷിദ് ആൽവി പറഞ്ഞു.
“കഴിഞ്ഞ 12 വർഷമായി ഭാരതീയ ജനതാ പാർട്ടി മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. യുസിസി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമോ? തൊഴിലില്ലായ്മ ഇല്ലാതാക്കുമോ? യുസിസി പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ? എന്നിട്ടും 21 സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
സിവിൽ നിയമങ്ങളിൽ ഏകീകൃതത കൊണ്ടുവരുന്നതിനാണ് ഏകീകൃത സിവിൽ കോഡ് 2 ഉദ്ദേശിക്കുന്നതെന്നും“ ആൽവി പറഞ്ഞു.
‘ ഇന്ന് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വ്യത്യസ്ത വ്യക്തിനിയമങ്ങളുണ്ട്. 21 സ്ഥലങ്ങളിൽ നിങ്ങൾ ഈ നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു. ഇത് മുസ്ലീങ്ങൾക്കെതിരായ ഒരു പിടിവാശി മാത്രമാണ്.
തൊഴിലില്ലായ്മയോ സാമ്പത്തിക സ്ഥിതിയോ ബിജെപി നേതാക്കളുടെ മുൻഗണനയല്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ്, ഏകീകൃത സിവിൽ കോഡ്, പള്ളി-ക്ഷേത്രം, ഹിന്ദു-മുസ്ലീം വിഷയങ്ങൾ എന്നിവയാണ് അവരുടെ അജണ്ട . ഈ രാജ്യത്തെ നശിപ്പിക്കാനാണ് അവരുടെ ശ്രമം.
ബ്രിക്സ് ഡൽഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ടും ഞങ്ങൾക്ക് നിരവധി വിയോജിപ്പുകളുണ്ട്. പഹൽഗാമും ഭീകരവാദവും പരാമർശിക്കപ്പെട്ടുവെന്ന് നിങ്ങൾ പറയുന്നു, എന്നാൽ ആരാണ് യഥാർത്ഥത്തിൽ ഈ ഭീകരവാദം നടത്തുന്നതെന്ന് പറഞ്ഞിട്ടുണ്ടോ? പഹൽഗാം സംഭവത്തിന് ഉത്തരവാദി ആരാണെന്ന് പരാമർശിച്ചിട്ടുണ്ടോ? പഹൽഗാം ആക്രമണം നടത്തിയത് ആരാണെന്നോ ഭീകരവാദം നടത്തുന്നത് ആരാണെന്നോ പ്രഖ്യാപനത്തിൽ ഒരിടത്തും പറയുന്നില്ല .
നിങ്ങൾ അമേരിക്കയെ അപലപിച്ചില്ല; ഇസ്രായേലിനെ വിമർശിച്ചതുമില്ല. ഭക്ഷണ ക്രമീകരണങ്ങളുടെ കാര്യത്തിലാണെങ്കിൽ, സർക്കാരിന്റെ നടപടികളെ വാക്കുകൾ കൊണ്ട് അപലപിക്കാൻ കഴിയില്ല. വിദേശത്തുനിന്നെത്തിയ അതിഥികളുടെ മേൽ സസ്യാഹാരം അടിച്ചേൽപ്പിക്കാൻ നിങ്ങൾ ശ്രമിച്ചു… അതിഥികൾ യഥാർത്ഥത്തിൽ കഴിക്കുന്ന ഭക്ഷണമാണ് വിളമ്പേണ്ടിയിരുന്നത്… ഇതൊരു വലിയ തെറ്റായ നടപടിയായിരുന്നു. അതിഥികളെ ആദരവോടെ വേണം പരിഗണിക്കാൻ,” എന്നും ആൽവി കൂട്ടിച്ചേർത്തു.
ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ അത്താഴവിരുന്നിൽ വെജിറ്റേറിയൻ ആഹാരം മാത്രം വിളമ്പിയതിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

