തിരുവനന്തപുരം : ശബരിമലയിലെ പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ ‘ഉന്നതൻ’ ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സർക്കാർ മറുപടി പറയണം.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. 2019-20 കാലഘട്ടത്തിൽ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് അവിടെനിന്നും കടത്തപ്പെട്ടത്.
ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിന് കീഴിൽ, ക്ഷേത്രഭരണം സുതാര്യതയില്ലാത്തതും സുരക്ഷാ വീഴ്ചകൾ നിറഞ്ഞതുമായി മാറി.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കേരള പൊലീസിന്റെ നിലവിലെ അന്വേഷണം കൊണ്ട് മാത്രം സത്യം പുറത്തുവരില്ലാത്തതിനാൽ, ഈ വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ (CBI) അന്വേഷണം അനിവാര്യമാണ്.
ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

