ന്യൂഡൽഹി : കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയേക്കുമെന്ന ആശങ്ക പാകിസ്ഥാനിൽ വർധിച്ചു. ഇന്ത്യയിൽ നിന്നുള്ള വ്യോമാക്രമണ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ തങ്ങളുടെ സ്കാർഡു വ്യോമതാവളം സജീവമാക്കുകയും യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ചെയ്തു.
ചൈനീസ് ജെ-10, ജെഎഫ്-17 മോഡലുകളും എഫ്-16 മോഡലുകളും ഉൾപ്പെടെ നിരവധി നൂതന യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ രാജ്യത്തിൻ്റെ തെക്കൻ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പാകിസ്ഥാൻ തങ്ങളുടെ പ്രധാന ജീവനാഡിയായി കണക്കാക്കുന്ന കറാച്ചി തുറമുഖം ഉൾപ്പെടെയുള്ള പ്രധാന തന്ത്രപ്രധാന സ്ഥലങ്ങളിൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. കൂടാതെ, പാകിസ്ഥാൻ അതിർത്തിയിൽ സൈനിക നീക്കങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട് . പലയിടങ്ങളിലും സൈനിക ട്രക്കുകൾ സ്ഥാപിക്കുന്നു.
അതേസമയം പാകിസ്ഥാന് പിന്തുണയുമായി എത്തിയ ചൈന ആയുധങ്ങളും , മിസൈലുകളും നൽകിയതായും, തുർക്കിയുടെ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിൽ എത്തിയതായും റിപ്പോർട്ടുണ്ട്.