വാഷിംഗ്ടൺ ; താരിഫുകളുടെ കാര്യത്തിൽ ഇന്ത്യ യുഎസ് സമ്മർദ്ദത്തിന് വഴങ്ങുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് . ഇന്ത്യയ്ക്ക് അമേരിക്കയെ കൂടുതൽ കാലം വെല്ലുവിളിക്കാൻ കഴിയില്ലെന്നും ഹോവാർഡ് ലുട്നിക് പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഹോവാർഡ് ലുട്നികിന്റെ ഈ പ്രസ്താവന.
ഇന്ത്യ ക്ഷമാപണം നടത്തേണ്ടിവരും, യുഎസ് വിപണിയില്ലാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യൻ ബിസിനസുകാർ തിരിച്ചറിഞ്ഞിട്ടുണ്ട് – എന്നാണ് ഹോവാർഡ് ലുട്നികിന്റെ പ്രസ്താവന. പ്രസിഡന്റ് ട്രംപിനോട് ഇന്ത്യ ക്ഷമാപണം നടത്തുകയും വിട്ടുവീഴ്ച ചെയ്യാമെന്ന് പറയുകയും വേണമെന്നും ഹോവാർഡ് പറഞ്ഞു.
ഇന്ത്യ നയം മാറ്റിയില്ലെങ്കിൽ, യുഎസിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനം കുത്തനെയുള്ള തീരുവകൾ നേരിടേണ്ടിവരും. പ്രതികാര നടപടികൾ ചെറിയ സമ്പദ്വ്യവസ്ഥകളെ മാത്രമേ ദോഷകരമായി ബാധിക്കുകയുള്ളൂ . ഇതെല്ലാം ധീരതയാണ്, കാരണം ഏറ്റവും വലിയ ക്ലയന്റുമായി പോരാടുന്നത് നല്ലതായി തോന്നുന്നു. പക്ഷേ ഒടുവിൽ, ബിസിനസുകൾ അമേരിക്കയുമായി കരാർ ആവശ്യപ്പെടുക തന്നെ ചെയ്യും ,” ഹോവാർഡ് പറഞ്ഞു.
ഇന്ത്യയെ കാനഡയുമായി താരതമ്യം ചെയ്തും പരാമർശം ഹോവാർഡ് പരാമർശം നടത്തി. “കാനഡയുടെ സമ്പദ്വ്യവസ്ഥ തകരുകയാണെന്ന് മനസ്സിലാക്കിയപ്പോൾ, അവർ വ്യാപാര കരാറിലെ നിലപാടിൽ നിന്ന് പിന്മാറി. അതുകൊണ്ടാണ് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചാ മേശയിലുണ്ടാകുമെന്ന് ഞാൻ കരുതുന്നത്. അവർ ക്ഷമാപണം നടത്തി പ്രസിഡന്റ് ട്രംപുമായി ഇടപെടാൻ ശ്രമിക്കും. പ്രധാനമന്ത്രി മോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പൂർണ്ണമായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും “ അദ്ദേഹം പറഞ്ഞു.
യുഎസുമായി സഖ്യമുണ്ടാക്കണോ അതോ ബ്രിക്സ് വഴി റഷ്യയുമായും ചൈനയുമായും ബന്ധം ശക്തിപ്പെടുത്തണോ എന്ന് ഇന്ത്യ തീരുമാനിക്കണം . ഇന്ത്യ അവരുടെ വിപണി തുറക്കാൻ ആഗ്രഹിക്കുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുക. ബ്രിക്സിൻറെ ഭാഗമാകുന്നത് നിർത്തുക. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പാലമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ തന്നെ തുടരുക! എന്നാൽ ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ക്ലയന്റിനെ പിന്തുണയ്ക്കുക അല്ലെങ്കിൽ 50 ശതമാനം താരിഫ് നൽകുക. ഇത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് നമുക്ക് നോക്കാം,” ലുട്നിക് പറഞ്ഞു.

