പട്ന : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവിയെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ ഉന്നയിച്ച പ്രശസ്ത ഇസ്ലാം പണ്ഡിതൻ അബ്ദുള്ള സലിമിനെതിരെ കേസ് .ബിഹാറിലെ റംസാൻ മതപ്രഭാഷണത്തിനിടെയാണ് അബ്ദുള്ള സലീം വയോധികയായ സാവിത്രി ദേവിയെ പറ്റി അധിക്ഷേപ പരാമർശങ്ങൾ നടത്തിയത് .
ഉത്തർപ്രദേശിലെ ഗോവധത്തിനെതിരായ കർശന നിയമങ്ങളെ വിമർശിച്ചുകൊണ്ട് അബ്ദുള്ള മുഖ്യമന്ത്രിയുടെ അമ്മയുടെ പേര് പ്രകോപനപരമായ രീതിയിൽ പറയുകയായിരുന്നു . മുഖ്യമന്ത്രിയുടെ അമ്മയുടെ മാംസം പോലും കൈവശം വച്ചാൽ പോലീസ് ഏറ്റുമുട്ടൽ നടത്തുന്ന തരത്തിലാണ് ഉത്തർപ്രദേശിലെ നിയമമെന്ന് അബ്ദുള്ള സലീം പറഞ്ഞു. ഇത്തരം പദപ്രയോഗങ്ങൾ ഉപയോഗിച്ച് മൗലാന അബ്ദുള്ള ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാൻ ആവർത്തിച്ച് ശ്രമിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്റെ ക്രമസമാധാനത്തെയും മൗലാന പരിഹസിച്ചു. ഉത്തർപ്രദേശിൽ, 250 ഗ്രാം മാംസവുമായി ഒരാളെ കണ്ടെത്തിയാൽ പോലും, ഭരണകൂടം അവരെ കുറ്റവാളികളായി കണക്കാക്കുകയും കാലിൽ വെടിവയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. വിവാദ വീഡിയോ പുറത്തുവന്നതിനുശേഷം ബീഹാറിലെയും ഉത്തർപ്രദേശിലെയും ബിജെപി നേതാക്കൾ ഇതിനെതിരെ രംഗത്തെത്തി.
ലഖ്നൗവിലെ എബിവിപി പ്രവർത്തകർ ഹസ്രത്ഗഞ്ചിൽ പ്രതിഷേധ പ്രകടനം നടത്തുകയും മൗലാനയുടെ കോലം കത്തിക്കുകയും ചെയ്തു. അയോധ്യയിലെ ഗൗസേവ സംഘടനയുടെ പ്രസിഡന്റ് മഹന്ത് രാജുദാസും ദേവേന്ദ്ര തിവാരിയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. തിവാരി മൗലാനയ്ക്കെതിരെ ലഖ്നൗവിലെ ആലംബാഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

