- ബെൽഫാസ്റ്റിലെ കത്തിക്കുത്ത്; രണ്ട് പേർക്കെതിരെ കേസ്
- ഐറിഷ് മലയാളി അന്തരിച്ചു
- ഹൃദയാഘാതം; അയർലൻഡിൽ മലയാളി ഡ്രൈവർ അന്തരിച്ചു
- കനത്ത ചൂട് ഇനിയും തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- അയർലൻഡിൽ പരിശോധന; മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും പിടിച്ചെടുത്തു
- കൗമാരക്കാരിയെ കാണ്മാനില്ല; വിവരങ്ങൾ തേടി പോലീസ്
- ശബരിമലയിൽ ഏത് പുഷ്പം ഉപയോഗിക്കണമെന്ന് കോടതിയാണ് തീരുമാനിക്കുന്നത് : ഹൈക്കോടതിക്കെതിരേ കെ. മുരളീധരൻ
- അമിത ആത്മവിശ്വാസം വിനയായി ; കേരളത്തിലെ പാർട്ടിയുടെ രാഷ്ട്രീയ ശൈലി പുനഃപരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം
Author: Suneesh
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 11 റൺസിന്റെ തകർപ്പൻ ജയം. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആതിഥേയർക്കെതിരെ ഇന്ത്യ 20 ഓവറിൽ 6ന് 219 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. തിലക് വർമ്മയുടെ തകർപ്പൻ സെഞ്ച്വറിയും അഭിഷേക് ശർമ്മയുടെ അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ പ്രോട്ടീസിന് 20 ഓവറില് 7 വിക്കറ്റിന് 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ടാം മത്സരത്തിലും മാർക്കോ യാൻസന് മുന്നിൽ ഡക്കായി സഞ്ജു മടങ്ങിയപ്പോൾ ക്രീസിൽ ഒത്തുചേർന്ന അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്ന് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ അതിവേഗം ഇന്ത്യൻ സ്കോർ ഉയർന്നു. ഒൻപതാമത്തെ ഓവറിൽ 25 പന്തിൽ 50 റൺസുമായി അഭിഷേക് മടങ്ങുമ്പോൾ ഇന്ത്യ 107 റൺസിൽ എത്തിയിരുന്നു. തുടർന്ന് വന്ന ക്യാപ്ടൻ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പെട്ടെന്ന് മടങ്ങിയെങ്കിലും, മറുവശത്ത് റിങ്കു സിംഗിനെ കാഴ്ചക്കാരനാക്കി തിലക്…
ന്യൂഡൽഹി: ഭൗതികശാസ്ത്ര പുരോഗതിയുടെ ഓരോ ഘട്ടങ്ങളിലും മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇടിമിന്നൽ പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമോ എന്നത്. ഇടിമിന്നൽ രക്ഷാചാലകം പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച്, മിന്നൽ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കുമെങ്കിലും, മിന്നലിനെ ഒരു കാലത്തും നിയന്ത്രണ പരിധിയിലാക്കി നിർത്താൻ മനുഷ്യന് സാധിച്ചിട്ടില്ല. എന്നാൽ, ഇടിമിന്നൽ, മേഘസ്ഫോടനം എന്നിവ പോലെയുള്ള പ്രതിഭാസങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘മിഷൻ മൗസം‘ എന്ന പദ്ധതി. ഇതിനായി 2000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനം കൂടുതൽ കണിശമാക്കുക, കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതികൂല സാഹചര്യങ്ങളെ വഴിതിരിച്ചുവിട്ട് ജനങ്ങൾക്ക് അനുകൂലമാക്കി മാറ്റുക, ക്ലൗഡ് സീഡിംഗിലൂടെ പ്രളയങ്ങളും ഉരുൾ പൊട്ടലുകളും ഒഴിവാക്കുക, വരൾച്ച രൂക്ഷമാകാൻ ഇടയാക്കാതെ കൃത്രിമ മഴ ഇടവിട്ട് പെയ്യിക്കാൻ സാധിക്കുക എന്നിവയിലും പദ്ധതിയുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടക്കും. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഇക്കാര്യങ്ങളിൽ കാര്യക്ഷമമായ പുരോഗതി ഉണ്ടാക്കാൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും മികച്ച പോളിംഗ്. രണ്ടിടത്തും ഉച്ചയോടെ പോളിംഗ് ശതമാനം 40 കടന്നു. ഒന്നരയ്ക്ക് പുറത്തുവന്ന വിവരമനുസരിച്ച് ചേലക്കരയിൽ 44.35 ശതമാനവും വയനാട്ടിൽ 40.64 ശതമാനവുമാണ് പോളിംഗ്. ഇരു മണ്ഡലങ്ങളിലും രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. കേരളത്തിന് പുറമേ പശ്ചിമ ബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാനിൽ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിലെ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു. കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് പാലക്കാട്ടെ…
ന്യൂഡൽഹി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 3.72 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് പൗരൻ ഷൂ ഫി ഉൾപ്പെടെയുള്ള പ്രതികളുടെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. ബാങ്ക് ബാലൻസ്, സ്ഥിരനിക്ഷേപങ്ങൾ, ഫ്ലാറ്റ് എന്നിവ കണ്ടുകെട്ടിയവയിൽ പെടുന്നു. ഇതേ കേസിൽ കഴിഞ്ഞ ജൂൺ മാസത്തിൽ 13.51 കോടിയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടെ ആകെ 17.23 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഐപിസി 1860, ഫോറിനേഴ്സ് ആക്ട് 1946, ഐടി ആക്ട് 2000 എന്നിവ പ്രകാരം ഉത്തർ പ്രദേശ് എസ്ടിഎഫ്, എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിലെ മുഖ്യപ്രതികളായ ചൈനീസ് പൗരൻ ഷൂ ഫി, രവി നട്വർലാൽ എന്നിവർ എൻസിആർ മേഖലയിലെ ഹോട്ടലുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് അനധികൃതമായി രാജ്യത്ത് കടന്ന ചൈനീസ് പൗരന്മാരെ ഉപയോഗിച്ച് തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുറ്റവാളികൾ സംഘം ചേർന്ന്…
കൊച്ചി: വഖഫ് അവകാശവാദമുന്നയിച്ചതോടെ വിവാദമായ ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. ഇക്കാരണത്താൽ വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ ഭൂമി അന്യായമായി കൈവശം വെച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ വഖഫ് ബോർഡ് നൽകിയ പരാതിയനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. 1999 ൽ പ്രവർത്തനമാരംഭിച്ച പോസ്റ്റ് ഓഫീസ് വഖഫ് ഭൂമിയിലാണെന്നായിരുന്നു കേസ്. 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്. കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ…
ന്യൂഡൽഹി: മണിപ്പൂരിലെ ജിരിബാമിൽ സി ആർ പി എഫുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ജിരിബാമിൽ നേരത്തേ അക്രമാസക്തരായ കലാപകാരികൾ നിരവധി കടകൾക്ക് തീവെച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ഓടെ ബോറോബെക്ര പോലീസ് സ്റ്റേഷന് നേർക്ക് നിരവധി തവണ വെടിയുതിർത്ത അക്രമികൾ ജാക്കുരാദോർ കരോംഗിലും കടന്ന് നാശം വിതച്ചു. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് ആക്രമിക്കാൻ തയ്യാറായി സംഘം നീങ്ങിയതോടെയാണ് സി ആർ പി എഫ് ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ ജൂൺ മാസത്തിൽ, ഒരിടവേളക്ക് ശേഷം കലാപം വീണ്ടും ആളിപ്പടർന്നപ്പോൾ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ മേഖലയായിരുന്നു. ബോറോബെക്ര പോലീസ് സ്റ്റേഷൻ പരിധി. കഴിഞ്ഞയാഴ്ച സൈറോൺ ഹമാർ ഗ്രാമത്തിൽ ആയുധധാരികളായ അക്രമികൾ 31 വയസ്സുകാരിയെ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബാംഗറുടെ മകൻ ആര്യൻ ബാംഗർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ആര്യൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2023 മുതൽ ഹോർമോൺ ചികിത്സയിലായിരുന്നു. 23 വർഷത്തെ തയ്യാറെടുപ്പിന്റെ ഫലമായിരുന്നു ലിംഗമാറ്റമെന്ന് അനായ പറഞ്ഞു. നിലവിൽ യുകെയിൽ ക്രിക്കറ്റ് പരിശീലിക്കുന്ന അനായ, മുൻ ഇന്ത്യൻ ക്യാപ്ടന്മാരായ എം എസ് ധോണിക്കും വിരാട് കോഹ്ലിക്കും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒരു ട്രാൻസ്ജെൻഡർ സ്ത്രീ എന്ന നിലയിൽ ക്രിക്കറ്റിലുള്ള തന്റെ വളർച്ച കഠിനാദ്ധ്വാനത്തിന്റെയും ത്യാഗങ്ങളുടേതുമായിരുന്നു. പലപ്പോഴും മറ്റുള്ളവരുടെ മുൻവിധികൾക്കും പരിഹാസങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അനായ വ്യക്തമാക്കുന്നു. ട്രാൻസ്ജെൻഡർ വനിതകളെ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അടുത്തയിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഐസിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ അനായ ബാംഗറുടെ വീഡിയോ സാമൂഹിക…
പോർട്ട് എലിസബത്ത്: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 3 വിക്കറ്റ് ജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, ഇന്ത്യയെ 20 ഓവറിൽ 6ന് 124 എന്ന ചെറിയ സ്കോറിൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ ആതിഥേയർ 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. വ്യക്തമായ ഗെയിം പ്ലാനോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ, ആദ്യ മത്സരത്തിൽ തങ്ങൾക്കും ജയത്തിനുമിടയിൽ നിലയുറപ്പിച്ച സഞ്ജു സാംസണെ ആദ്യം തന്നെ പൂജ്യനാക്കി മടക്കി. ശേഷിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാർ കഴിഞ്ഞ മത്സരത്തിലേത് പോലെ നിലയുറപ്പിക്കാതെ മടങ്ങിയതോടെ, അവർക്ക് കാര്യങ്ങൾക്ക് എളുപ്പമായി. നിയന്ത്രിച്ച് പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ 7ൽ കുറഞ്ഞ ഇക്കോണമി റേറ്റ് നിലനിർത്തിയപ്പോൾ, ഇന്ത്യക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞു. 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ കരുതലോടെ കളിച്ച പ്രോട്ടീസ് ബാറ്റ്സ്മാന്മാർ സാഹസങ്ങൾക്ക് കാര്യമായി മുതിർന്നില്ല. എന്നാൽ വരുൺ ചക്രവർത്തിയുടെ…
ദുബായ്: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ലാഹോറിൽ നടക്കാനിരുന്ന ഷെഡ്യൂൾ ലോഞ്ച്, അവസാന നിമിഷം മാറ്റിവെച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഷെഡ്യൂൾ ലോഞ്ച് മാറ്റിവെക്കാനുള്ള ഐസിസിയുടെ നടപടി ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി മുതിർന്ന പാക് താരങ്ങളും പിസിബി അധികൃതരും രംഗത്ത് വന്നു. ടൂർണമെന്റ് പാകിസ്താനിലാണ് നടക്കുന്നതെങ്കിൽ ഇന്ത്യ പങ്കെടുക്കില്ല എന്ന് ബിസിസിഐ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങൾ പാകിസ്താന് പുറത്തെ മറ്റൊരു വേദിയിൽ നടത്തുക എന്ന ഫോർമുലയോട് ആഭിമുഖ്യമില്ലെങ്കിലും, ഇന്ത്യയെ പങ്കെടുപ്പിക്കാതെ ഒരു ഐസിസി ടൂർണമെന്റ് എന്നത് കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുമെന്നതിനാൽ, മനസ്സില്ലാ മനസ്സോടെയാണെങ്കിലും പാകിസ്താൻ ഇതിന് മൗനാനുവാദം നൽകിയിരുന്നു. ഇങ്ങനെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു എന്ന് കരുതിയിരുന്നിടത്താണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ഞെട്ടിച്ചു കൊണ്ടുള്ള ഐസിസിയുടെ പുതിയ നടപടി. അതേസമയം, ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ പുനക്രമീകരണം പൂർത്തിയാകാത്തതിനാലാകാം ലോഞ്ച് മാറ്റിവെച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ്…
കൊച്ചി: ‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്ന പിള്ള, രവി ഖേമു, സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം “വാഴ”ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്, സംഗീതം-അനൂപ് നിരിച്ചൻ, ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ, എഡിറ്റിംഗ്-കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്, മേക്കപ്പ്-മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ആക്ഷൻ – ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്റഫ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
