ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയിൽ വർധനവ്. ഈ വർഷം സെപ്തംബർവരെയുള്ള 12 മാസങ്ങളിൽ വിലയിൽ 59 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ വർധനവ് ഉണ്ടായതാണ് അയർലൻഡിലും വില ഉയരാൻ കാരണം ആയത്.
ഫെബ്രുവരിയിലാണ് അമേരിക്ക- ഇസ്രായേൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇത് എണ്ണവിലയെ സാരമായി ബാധിച്ചു. നിലവിൽ ആയിരം ലിറ്റർ ഓയിൽ ടാങ്ക് നിറയ്ക്കുന്നതിനായി 1,443.88 യൂറോയാണ് ചിലവ് വരിക. 2025 ൽ ഇത് 909.24 യൂറോ ആയിരുന്നു. അതായത് 59 ശതമാനത്തിന്റെ വ്യത്യാസം ഇക്കുറി ഉണ്ടായിട്ടുണ്ട്.
Discussion about this post

