തിരുവനന്തപുരം: ധനുവച്ചപുരത്ത് മരണപ്പെട്ട സെലീനാമ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി . നടപടികൾക്ക് ശേഷം മൃതദേഹം വീണ്ടും സംസ്ക്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം വീണ്ടും സംസ്ക്കരിച്ചത്.
ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത് . പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡി വൈ എസ് പി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് കല്ലറ തുറന്നത്
കഴിഞ്ഞ മാസം 17നാണ് സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത് . ചടങ്ങുകളുടെ ഭാഗമായി കുളിപ്പിക്കവെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. കഴുത്തിൽ മൂന്നര പവന്റെ മാല ഉണ്ടായിരുന്ന സ്ഥനാത്ത് കണ്ടെത്തിയത് മുക്കുപണ്ടത്തിന്റെ മാലയായിരുന്നു. തുടർന്നാണ് മകൻ രാജു പരാതി നൽകിയത്.
സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു.