ന്യൂഡൽഹി : റഷ്യൻ പൗരന്മാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പാകിസ്ഥാനിലെ റഷ്യൻ എംബസി . ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം . സ്ഥിതിഗതികൾ സ്ഥിരത കൈവരിക്കുന്നതുവരെ റഷ്യൻ പൗരന്മാർ പാകിസ്ഥാൻ സന്ദർശിക്കുന്നതിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു” എന്ന് റഷ്യൻ എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
നേരത്തെ, പഹൽഗാമിലെ ഭീകരാക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശം അയച്ചിരുന്നു. “ഭീകരതയുടെ എല്ലാ രൂപങ്ങൾക്കും പ്രകടനങ്ങൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യൻ പങ്കാളികളുമായുള്ള ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പിന്തുണ ഞാൻ ആവർത്തിക്കുന്നു,” പുടിൻ സന്ദേശത്തിൽ പറഞ്ഞു. “ഈ ക്രൂരമായ കുറ്റകൃത്യത്തെ ന്യായീകരിക്കാൻ കഴിയില്ല. ഈ പ്രവൃത്തി ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” പുടിൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയും പാകിസ്ഥാനും പരസ്പരം നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു . പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് പദ്ധതി (എസ്വിഇഎസ്) താൽക്കാലികമായി നിർത്തിവയ്ക്കുക, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടുക, പഹൽഗാം സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുക എന്നിവയാണ് ഇന്ത്യ സ്വീകരിച്ച നടപടികൾ .