ന്യൂഡൽഹി : രാജ്യത്ത് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ . സർദാർ വല്ലഭായ് പട്ടേൽ പോലും സർക്കാർ ജീവനക്കാർ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു . 2024 ൽ ബിജെപി സർക്കാർ നിരോധനം നീക്കി. അത് പുനഃസ്ഥാപിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
“ആർഎസ്എസിനെ നിരോധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാനാകില്ല . സർക്കാർ സർവീസിലിരിക്കുമ്പോൾ ആർഎസ്എസിനു വേണ്ടി പ്രവർത്തിക്കരുതെന്നും സർദാർ പട്ടേൽ പറഞ്ഞു. . ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ അദ്ദേഹം വിലക്കിയിരുന്നു. 2024 ജൂലൈ 9 ന് മോദി സർക്കാർ ഇത് പിൻവലിച്ചു. ഈ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” ‘ – എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അതേസമയം പതിറ്റാണ്ടുകളായി പട്ടേലിന്റെ സംഭാവനകളെ അവഗണിച്ച കോൺഗ്രസ് ആർഎസ്എസിനെ ആക്രമിക്കാൻ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.”ഐഎൻസി എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല. അത് ഇന്ത്യൻ നാസി കോൺഗ്രസിനെ സൂചിപ്പിക്കുന്നു. അവരുടെ എല്ലാ ഗൂഢാലോചനകളും ഉണ്ടായിരുന്നിട്ടും, കോടതി ആർഎസ്എസിന്റെ വിലക്ക് നീക്കി. ആർഎസ്എസ് ഒരു രാഷ്ട്രീയേതര സംഘടനയാണെന്നും സർക്കാർ ജീവനക്കാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ കോൺഗ്രസ് വളരെ അസഹിഷ്ണുതയുള്ളതിനാൽ അവർ പിഎഫ്ഐ, എസ്ഡിപിഐ, എംഐഎം എന്നിവയുടെ കലാപകാരികൾക്കൊപ്പം നിൽക്കുന്നു, പക്ഷേ രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആർഎസ്എസിനെതിരെ വിഷം വമിക്കുന്നു,” അദ്ദേഹം പറഞ്ഞു.

