ബംഗാൾ : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വോട്ടെടുപ്പിനിടെ സംഘർഷം . തൃണമൂൽ കോൺഗ്രസ് വിട്ട ഹുമയൂൺ കബീറും ടിഎംസി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഹുമയൂൺ കബീറിനെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്തു.
മുർഷിദാബാദിലെ നൗഡയിലാണ് സംഭവം . ടിഎംസി ബ്ലോക്ക് പ്രസിഡന്റ് ഹുമയൂൺ കബീറുമായി രൂക്ഷമായ വാഗ്വാദത്തിലായി. പിന്നാലെ കബീറിനെതിരെ “കള്ളൻ, കള്ളൻ” എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു.ടിഎംസി പ്രവർത്തകർ സമാധാന അന്തരീക്ഷം തകർത്തുവെന്നും തന്നെ മർദ്ദിച്ചുവെന്നും ഹുമയൂൺ കബീർ ആരോപിച്ചു.
ഹുമയൂൺ കബീറിനെ ബിജെപി ഏജന്റ് എന്നാണ് ടിഎംസി പ്രവർത്തകർ മുദ്രകുത്തി. രാജ്നഗർ സീറ്റിൽ നിന്ന് മത്സരിക്കുന്ന ഹുമയൂൺ കബീർ തന്റെ മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിക്കുന്നുണ്ട്. അവിടെയൊക്കെ ടിഎംസി അനുയായികളുടെ പ്രതിഷേധം നേരിടുന്നുമുണ്ട്.
മുർഷിദാബാദിലെ നവോദ നിയമസഭാ മണ്ഡലത്തിൽ ക്രൂഡ് ബോംബ് ആക്രമണമുണ്ടായി . സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് വളരെ സെൻസിറ്റീവ് ജില്ലയായതിനാൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
മുർഷിദാബാദിലെ ബാബറി മസ്ജിദിന്റെ മാതൃകയിൽ പുതിയൊരു പള്ളി നിർമ്മിക്കാൻ വിവാദപരമായ നിർദ്ദേശം നൽകിയതിനെ തുടർന്ന് 2025 ഡിസംബറിൽ ടിഎംസി എംഎൽഎയായിരുന്നു ഹുമയൂൺ കബീറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇത് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായി. കബീറിന്റെ പ്രസ്താവന സാമുദായിക ഐക്യത്തിന്റെ ലംഘനവും പാർട്ടി അച്ചടക്ക ലംഘനവുമാണെന്ന് കണക്കാക്കപ്പെട്ടു. പിന്നീട് അദ്ദേഹം സ്വന്തമായി പാർട്ടി രൂപീകരിച്ചു.

