ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ വധഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര . ഇന്ത്യൻ പ്രദേശത്തേക്കുള്ള അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മൊയ്ത്ര വിവാദപരമായ പരാമർശം നടത്തിയത്.
“നമ്മുടെ അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ലക്ഷക്കണക്കിന് കോടിക്കണക്കിന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും… അവർ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും നോക്കുന്നുണ്ടെങ്കിൽ… അവർ നമ്മുടെ ഭൂമി കൈയടക്കുന്നുണ്ടെങ്കിൽ.. ആദ്യം, അമിത് ഷായുടെ തല വെട്ടി മേശപ്പുറത്ത് വയ്ക്കണമെന്നും ഞാൻ പറയുന്നു,” മഹുവ മൊയ്ത്ര പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് പശ്ചിമ ബംഗാൾ എന്ന വസ്തുത സമ്മതിക്കാതെ, അനധികൃത കുടിയേറ്റത്തിന്റെ ഭീഷണിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമായി ചിത്രീകരിക്കാനായിരുന്നു മഹുവ മൊയ്ത്രയുടെ ശ്രമം.
“ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയാത്ത ആഭ്യന്തര മന്ത്രാലയവും ആഭ്യന്തര മന്ത്രിയും… പുറത്തുനിന്നുള്ള ആളുകൾ ഇവിടെ വന്ന് നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ഇരയാക്കുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറയുകയാണ് . ബിഎസ്എഫ് ഇവിടെയുണ്ട്. ബിഎസ്എഫ് എന്താണ് ചെയ്യുന്നത്? ഞങ്ങൾ (സ്വദേശികൾ) ബിഎസ്എഫിനെ ഭയപ്പെടുന്നു. ഇവിടെ (ബംഗാളിൽ) ആരും നുഴഞ്ഞുകയറുന്നത് ഞങ്ങൾ കാണുന്നില്ല,”എന്നും മഹുവ മൊയ്ത്ര പറഞ്ഞു.
ഈ വർഷം ആദ്യം, ഇന്ത്യയിൽ താമസിക്കുന്ന റോഹിംഗ്യകളെയും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയും തുരത്താൻ മോദി സർക്കാർ ‘ഓപ്പറേഷൻ പുഷ്ബാക്ക്’ ആരംഭിച്ചിരുന്നു. ഇതിനെ എതിർത്ത് മമത ബാനർജി, മഹുവ , എന്നിവരും കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.

