ഡബ്ലിൻ: അയർലന്റിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നു. ഇതേ തുടർന്ന് കിടക്കകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം ഇനി 411 പേർക്കാണ് ബെഡ് ആവശ്യമായുള്ളത്. ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
കിടക്കകൾ ലഭിക്കാത്തരവിൽ 282 രോഗികൾ എമർജൻസി വിഭാഗത്തിലാണ് ഉള്ളത്. 129 പേരെ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ട്രോളികളിൽ ഇരുത്തിയാണ് ചികിത്സ നൽകുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 97 രോഗികളാണ് ട്രോളികളിൽ ചികിത്സ തേടുന്നത്.
Discussion about this post