കൊച്ചി ; ട്രാൻസ്ജൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ് , പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത് . സംഭവത്തിൽ ട്രാൻസ്ജൻഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം . പാലാരിവട്ടം റിനെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ട്രാൻസ്ജൻഡേഴ്സിനെയാണ് ക്രൂരമായി മർദ്ദിച്ചത് . മലിനജലവുമായെത്തിയ ലോറിയുടെ ഡ്രൈവറാണ് ഇവരെ മർദ്ദിച്ചത് .
റോഡിന് വശത്ത് മലിന ജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് മർദ്ദനത്തിന് കാരണം . ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും , കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലിയെന്നും ട്രാന്സ്ജെന്ഡര് പറഞ്ഞു. ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നു കളഞ്ഞു . ലോറി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

