ന്യൂഡൽഹി: ഡൽഹിയിലെ നാല് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി . പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്കൂൾ, ശ്രീ നിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്കൂൾ, കൈലാഷിലെ ഡിപിസ്കൂൾ അമർ കോളനി എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
പിന്നാലെ അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫയർഫോഴ്സും, പൊലീസും, ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് വിദ്യാർത്ഥികൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
ഈ മാസം ഒൻപതാം തിയതിയും സമാനമായ രീതിയിൽ ഡൽഹിയിലെ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇ മെയിൽ മുഖേനയാണ് സന്ദേശങ്ങൾ ലഭിച്ചത്. സ്കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അത് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ വേണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഈ വർഷം മെയ് മാസത്തിലും 250ലധികം സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു . ഈ സന്ദേശങ്ങളും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.