ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ പുതിയ കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 484 രോഗികൾക്കാണ് കിടക്കകൾ ആവശ്യമുള്ളത്. ചൊവ്വാഴ്ചവരെയുള്ള കണക്കുകളാണ് ഇത്.
എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 310 രോഗികൾക്ക് കിടക്കകൾ ആവശ്യമാണ്. കിടക്കകൾ ആവശ്യമായിട്ടുള്ള 174 പേർ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. നിലവിൽ ഇവർക്ക് ട്രോളികളിൽ കിടത്തിയാണ് ചികിത്സ നൽകുന്നത്.
രൂക്ഷമായ കിടക്കക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടികയിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കൽ ഒന്നാമതായി തന്നെ തുടരുകയാണ്. ഇവിടെ 133 രോഗികൾ ആണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

