- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
- ബാക്ടീരിയകളുടെ എണ്ണം വർധിച്ചു; ഡബ്ലിനിലെ ബീച്ചിലിറങ്ങുന്നതിന് നിരോധനം
- ഇന്ന് കനത്ത ചൂട്; കൗണ്ടികളിൽ യെല്ലോ വാണിംഗ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ലേഖകന്‍: sreejithakvijayan
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്ത് പതിനായിരങ്ങൾ പങ്കെടുത്ത പരിപാടിയിൽവച്ചായിരുന്നു തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഇതിന് ശേഷം പ്രധാനമന്ത്രി മലയാളത്തിൽ വേദിയെ അഭിസംബോധന ചെയ്തു. രാജ്യത്തെ സംബന്ധിച്ച് അഭിമാന പദ്ധതിയാണ് വിഴിഞ്ഞം എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതലമുറ വികസനത്തിന്റെ ഉത്തമ ഉദാഹരണവും പ്രതീകവുമാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിനും രാജ്യത്തിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് ആണ്. രാജ്യത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പുരോഗതിയ്ക്കായി തുറമുഖം അത്യാവശ്യമാണ്. വിഴിഞ്ഞം തുറമുഖം അതിവേഗം പൂർത്തിയാക്കാൻ അദാനിയ്ക്ക് കഴിഞ്ഞു. ഇത്രയും വലിയ തുറമുഖം കേരളത്തിന് നൽകിയ അദാനിയോട് ഗുജറാത്തുകാർ പിണങ്ങും. രാജ്യ പുരോഗതിയ്ക്കായി കേരളം വലിയ പങ്കുവഹിച്ചു. ഇനിയും നിർണായക പങ്കുവഹിക്കാൻ കേരളത്തിന് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നലെ വൈകീട്ടോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് രാവിലെ ഹെലികോപ്റ്റർ…
ശ്രീനഗർ: 28 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ നാവിക സേനയും. ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചാൽ കനത്ത തിരിച്ചടി പാകിസ്ഥാന് നേരിടേണ്ടിവരുമെന്നാണ് നാവിക സേന നൽകുന്ന താക്കീത്. അതേസമയം പാകിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി രാജ്യത്തെ മൂന്ന് സേനകളും മുന്നോട്ട് പോകുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാനായി സേനകൾക്ക് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് താക്കീതുമായി നാവിക സേന രംഗത്ത് എത്തിയത്. പാകിസ്ഥാന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ ശക്തമായി നീക്കങ്ങളാണ് നാവിക സേന നടത്തുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാനോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ നാവിക സേന അത്യാധുനിക പടക്കപ്പലുകളുടെ ചിത്രം പങ്കുവച്ചും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ രുദ്ര അടക്കമുള്ള എഎൽഎച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ ഇവയുടെ…
ഡബ്ലിൻ: ഹോസ്‌പൈപ്പുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ജലവ്യവസായ കമ്പനിയായ ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ആറ് ആഴ്ചത്തേയ്ക്ക് ഹോസ്‌പൈപ്പുകൾ ഉപയോഗിക്കരുതെന്നാണ് ഉയിസ് ഐറാൻ അറിയിക്കുന്നത്. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെൽസ്- ഓൾസ്‌കാസിൽ എന്നീ പ്രദേശങ്ങളിലാണ് നിരോധനം. പുതിയ നിർദ്ദേശം അടുത്ത ചൊവ്വാഴ്ച മുതൽ നിലവിൽവരും. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നദികളിലെയും ജലശ്രോതസ്സുകളിലെയും ജലനിരപ്പിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് മഴയുടെ അളവ് വളരെ കുറവാണ്. ഇതിന് പുറമേ കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. ഇതാണ് ജലനിരപ്പ് താഴാൻ കാരണം ആയത് എന്നാണ് വിലയിരുത്തുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടന പരിപാടിയ്ക്കായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു. രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തേയ്ക്ക് എത്തും. വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ഇതിന് ശേഷമാണ് ഉദ്ഘാടനം നിർവ്വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്യും. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. പരിപാടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: കൗണ്ട് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. എയർപോർട്ടിന്റെ പ്രധാനഭാഗത്ത് കൂടി വാനിൽ എത്തിയ മൂന്നംഗ സംഘം പ്രധാനവേലി തകർത്ത് ഉള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ സംഘത്തെ വളഞ്ഞ് പിടികൂടി. സംഭവത്തിൽ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇതേ തുടർന്ന് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരുന്ന ബാങ്ക് ഹോളിഡേ വീക്കെൻഡിൽ നിലവിൽ വരുന്ന ഓറഞ്ച് മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും. വിനോദസഞ്ചാരികളും മറ്റും അപകടകരമായ പ്രദേശങ്ങളിൽ തീ കത്തിക്കുകയോ ബാർബിക്യൂ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് നിർദ്ദേശമുണ്ട്. മുൻപ് പല തവണ ഇതെല്ലാം കാട്ടു തീയ്ക്ക് കാരണം ആയിട്ടുണ്ട്. ഇതേ തുടർന്നാണ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകിയത്. ക്യാം ഫയർ, ബാർബിക്യൂ, സിഗരറ്റ് കത്തിക്കൽ എന്നിവ തീപിടിത്തത്തിന് കാരണം ആകുന്ന സംഭവങ്ങളാണെന്ന് വനം ഏജൻസിയായ Coillte വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ കോട്ടയം സ്വദേശി അന്തരിച്ചു. തോട്ടക്കാട് ഇരവുചിറ, പൂവത്തുംമൂട്ടിൽ വിജയകുമാർ പി നാരായണൻ എന്ന രാജേഷ് ആണ് അന്തരിച്ചത്. 47 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിക്കും. കൗണ്ടി ഡബ്ലിനിലെ സ്വാർഡ്‌സ് എക്‌സ്പ്രസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിജയകുമാർ. ഇതിനിടെയാണ് കുടുംബത്തെയും അയർലന്റിലെ മലയാളി സമൂഹത്തെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്. വിജയകുമാറിന്റെ ഭൗതികദേഹം മാസി ബ്രദേഴ്‌സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചു. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ ആശ കറുകച്ചാൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിലെ ജീവനക്കാരിയാണ്.
ഡബ്ലിൻ: ക്രാന്തി അയർലന്റിന്റെ മെയ്ദിനാഘോഷം വെള്ളിയാഴ്ച (മെയ് 2) നടക്കും. കിൽക്കെനിയിൽ സംഘടിപ്പിക്കുന്ന പരിപാടി കേരള എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഒ ലഫ്‌ളിൻ ഗെയിൽ ജിഎഎ ക്ലബ്ബ് വേദിയാകുന്ന ചടങ്ങിൽ വിപുലമായ ആഘോഷ പരിപാടികളാണ് മെയ്ദിനാഘോഷത്തെ തുടർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രശസ്ത മലയാളി ഗായകൻ അലോഷിയുടെ ഗസൽസന്ധ്യ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ കെആർഎസ് കാറ്ററിംഗ് ഗ്രൂപ്പിന്റെ നാടൻ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റ് സിറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം ഈ മാസം 10 ന്. ഇതിനോട് അനുബന്ധിച്ച ഒരുക്കങ്ങൾക്ക് അയർലന്റിലെ സിറോ മലബാർ സഭയുടെ 38 കുർബാന സെന്ററുകളിൽ തുടക്കമായി. അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ കാർമ്മികത്വത്തിലാകും തീർത്ഥാടന ചടങ്ങുകൾ നടക്കുക. അന്നേ ദിവസം രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ അയർലന്റിലെ മുഴുവൻ വിശ്വാസികളും പങ്കുചേരും. രാവിലെ 10 മണിയ്ക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നോക്ക് ബസലിക്കയിൽ തുടക്കമാകും. ആരാധനയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഇതിന് ശേഷം കുർബാനയും പ്രദക്ഷിണവും നടക്കും. തീർത്ഥാടനത്തിൽവച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
ഡബ്ലിൻ; ആൻട്രിമിൽ വൻ ലഹരിവേട്ട. 1.5 മില്യൺ യൂറോയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ദുനാഡ്രി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കൊക്കൈയ്ൻ, കഞ്ചാവ്, വിവിധ തരം ലഹരി ഗുളികകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇതിന് പുറമേ ആയുധശേഖരവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആൻട്രിം പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ വിശദമായ അന്വേഷണം സംഘം ആരംഭിച്ചിട്ടുണ്ട്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
