തിരുവനന്തപുരം : പൊലീസ് മോശമായി പെരുമാറിയതായി കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതൻ . നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് സുഗതനെ ഹാജരാക്കിയത്. സുഗതൻ രണ്ട് പേരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ തിരുവനന്തപുരത്ത് എത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ വെച്ച് പോലീസ് തന്നെ ശാരീരികമായി ആക്രമിച്ചതായി സുഗതൻ കോടതിയെ അറിയിച്ചു.
വട്ടിയൂർക്കാവിൽ നിന്നുള്ള പോലീസ് സംഘം സുഗതനെ വൈദ്യപരിശോധനയ്ക്കായി അനുഗമിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചര മണിവരെ മാത്രമേ സുഗതനെ കസ്റ്റഡിയിൽ വിട്ടിരിന്നുള്ളൂ. ക്ഷേത്രപരിസരത്ത് കൊണ്ടുപോയി തെളിവുകൾ ശേഖരിച്ച ശേഷം സുഗതനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

