തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഡ്രൈവിംഗ് – ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. മൂന്ന് മാസം കൊണ്ട് പരിഷ്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് പുതിയ നീക്കം.
എട്ടും എച്ചും മാത്രം കൊണ്ട് കാര്യമില്ല . തിയറി പരീക്ഷ വിപുലപ്പെടുത്തും . അതിൽ തന്നെ നെഗറ്റീവ് മാർക്കും പരിഗണിക്കും. ഏത് ജില്ലകളിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം സോഫ്റ്റ് വെയർ അപ്ഡേഷനാണ് വേണ്ടത് . അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ.
ലേണേഴ്സ് കഴിഞ്ഞ് ഒരുവർഷം വരെ പ്രൊബേഷൻ പിരീഡായി കണക്കാക്കും . ഈ കാലഘട്ടത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യഥാർത്ഥ ലൈസൻസ് നൽകും . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും നാഗരാജു വ്യക്തമാക്കി. ഒരാളുടെ സ്വകാര്യ വാഹനം മറ്റൊരാൾക്ക് നൽകുന്നത് സാമ്പത്തില ലാഭത്തിനായാണ് . അങ്ങനെ സ്വകാര്യവാഹനങ്ങൾ പണത്തിനോ, അല്ലാതെയോ കൈമാറാൻ പാടില്ലെന്നും , അങ്ങനെ കൊടുത്താൽ അത് വാടകയ്ക്ക് നൽകുന്നതായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.