ഡബ്ലിൻ ; ലിംഗാധിഷ്ഠിത അക്രമത്തെക്കുറിച്ചുള്ള സർക്കാർ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിനായി അതിജീവിച്ചവരുടെ ഉപദേശക സമിതി സ്ഥാപിക്കണമെന്ന് ആവശ്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഐറിഷ് ഒബ്സർവേറ്ററി മുഖേന അടുത്തിടെ ഒരു പഠനം നടന്നിരുന്നു. അതിക്രമങ്ങളിൽ നിന്ന് അതിജീവിച്ചവർക്കായി കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ വേണമെന്നും ആവശ്യം ഉയർന്നു.
അതിജീവിതമാർ, ഗാർഹിക, ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളിൽ പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് സേവനങ്ങൾ, സീറോ ടോളറൻസ് തന്ത്രം നടപ്പിലാക്കുന്ന സിവിൽ സർവീസുകാരും സർക്കാർ വകുപ്പുകളും ഉൾപ്പെടെയുള്ള നയരൂപകർത്താക്കളുമായുള്ള കൂടിയാലോചനകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഗവേഷണം.
അർത്ഥവത്തായ പരിഷ്കരണത്തിന് സർക്കാർ സഹകരണം ആവശ്യമാണെന്നും ഭവനം, നീതി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതു സേവനങ്ങൾ എന്നിവയിലെ തീരുമാനങ്ങൾ രൂപപ്പെടുത്താനും ഈ അതിജീവിതകൾ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

