ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു . ഇന്ത്യയിലേക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെടാൻ റാണയ്ക്ക് അർഹതയില്ലെന്ന് സോണിസിറ്റർ ജനറൽ വ്യക്തമാക്കി. 20 പേജുള്ള സബ്മിഷനാണ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി. പ്രിലോഗർ സമർപ്പിച്ചത്.
തഹാവൂർ റാണയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. തഹാവൂർ റാണയ്ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളിൽ വരുന്നതാണ്. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.
ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാൾ അറസ്റ്റിലാകുന്നത്.2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാൾ അറസ്റ്റിലാകുന്നത്.ഇന്ത്യയ്ക്ക് കൈമാറാതിരിക്കണമെന്ന ആവശ്യത്തിന്മേലുള്ള തഹാവൂർ റാണയുടെ അവസാന നിയമപോരാട്ടമാണ് ഇത്.
കീഴ്ക്കോടതികളിലും ഫെഡറൽ കോടതികളിലും പ്രതികൂല വിധി വന്നതോടെ ഇയാൾ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. അവിടെയും തിരിച്ചടി നേരിട്ടതോടെയാണ് ഇയാൾ യുഎസ് സുപ്രീംകോടതിയെ സമീപിച്ചത്.