കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു . ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം . വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.
നടിയെ ആക്രമിച്ച കേസിൽ ആദ്യം ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത് . പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനു ശേഷമാണ് വധഗൂഢാലോചന , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത് . നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു തുടങ്ങിയ വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.