ഡബ്ലിൻ: ഔട്ട്പേഷ്യന്റ് കാത്തിരിപ്പ് സമയം ഏറ്റവും കൂടുതലുള്ള രാജ്യമായി അയർലന്റ്. രാജ്യത്ത് ഓരോ ആയിരം ആളുകളിലും 112 പേർ ഇപ്പോഴും ഔട്ട്പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലാണ്. വിവരാവകാശ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്.
നോർവേ, സ്പെയിൻ, കാനഡ, ഇംഗ്ലണ്ട്, പോളണ്ട്, വെയിൽസ്, സ്കോട്ട്ലാൻഡ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലന്റിൽ ഔട്ട്പേഷ്യന്റ് കാത്തിരിപ്പ് ദൈർഘ്യം കൂടുതലാണ്. രാജ്യത്ത് 40 ശതമാനത്തിലധികം പേർ ആറ് മാസമായി അപ്പോയിൻമെന്റുകൾക്കായി കാത്തിരിക്കുന്നു. ഏഴ് മാസമാണ് അയർലന്റിലെ ശരാശരി കാത്തിരിപ്പ് സമയം.
Discussion about this post

