ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളത് 300 ലധികം രോഗികൾക്ക്. ഇതിൽ 110 പേർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാവിലെവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 378 പേർക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരികയാണ്.
ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. എമർജൻസി വിഭാഗത്തിൽ 257 രോഗികളാണ് ബെഡുകൾ കാത്ത് കഴിയുന്നത്. 121 പേർ വാർഡുകളിൽ ചികിത്സയിലാണ്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 66 രോഗികൾക്ക് കിടക്കകൾ ആവശ്യമുണ്ട്. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിൽ 26 പേർക്കാണ് കിടക്ക ആവശ്യമുള്ളത്. സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 23 പേർക്കും, സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 21 പേർക്കും കിടക്കൾ ആവശ്യമാണ്.

